Thursday, July 19, 2012

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് - 2011


2011 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 

രഞ്ജിത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പി ആണ് മികച്ച ചിത്രം. പ്രണയത്തിലൂടെ ബ്ലെസ്സി മികച്ച സംവിധായകനായി. വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലൂടെ ദിലീപ് മികച്ച നടനായും, സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ എന്ന സിനിമയിലെ അഭിനയത്തിന് ശ്വേത മേനോന്‍ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. 

അവാര്‍ഡ് വിവരങ്ങള്‍ ചുവടെ:  

ചിത്രം: ഇന്ത്യന്‍ റുപ്പി (രഞ്ജിത്ത്)

രണ്ടാമത്തെ ചിത്രം: ഇവന്‍ മേഘരൂപന്‍ (പി.ബാലചന്ദ്രന്‍)
സംവിധായകന്‍ ബ്ലസി (പ്രണയം)
നടന്‍: ദിലീപ് (വെള്ളരിപ്രാവിന്റെ ചങ്ങാതി)
നടി: ശ്വേതാ മേനോന്‍ (സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍)
രണ്ടാമത്തെ നടന്‍: ഫഹദ് ഫാസില്‍ (ചാപ്പാക്കുരിശ്, അകം)
രണ്ടാമത്തെ നടി: നിലമ്പൂര്‍ ആയിഷ (ഊമക്കുയില്‍ പാടുന്നു)
കഥാകൃത്ത്: എം.മോഹനന്‍ (മാണിക്യക്കല്ല്)
എഡിറ്റിങ്: വിനോദ് സുകുമാരന്‍ (ഇവന്‍ മേഘരൂപന്‍)
കലാമൂല്യമുള്ള ജനപ്രിയചിത്രം: സാള്‍ട്ട് ആന്റ് പെപ്പര്‍ (ആഷിക് അബു)
നവാഗതസംവിധായകന്‍: ഷെറി (ആദിമധ്യാന്തം)
ഛായാഗ്രാഹകന്‍: എം.ജെ.രാധാകൃഷ്ണന്‍ (ആകാശത്തിന്റെ നിറം)
തിരക്കഥ: സഞ്ജയ് - ബോബി (ട്രാഫിക്)
ബാലതാരം: മാളവിക (ഊമക്കുയില്‍)
സംഗീതസംവിധായകന്‍: ശരത് (ഇവന്‍ മേഘരൂപന്‍)
ഗാനരചയിതാവ്: ശ്രീകുമാരന്‍ തമ്പി (വെള്ളരിപ്രാവിന്റെ ചങ്ങാതി)
ഗായകന്‍: സുദീപ് (രതിനിര്‍വേദം) 
ഗായിക: ശ്രേയ ഘോഷാല്‍ (രതിനിര്‍വേദം)
ഹാസ്യനടന്‍: ജഗതി ശ്രീകുമാര്‍ (സ്വപ്‌നസഞ്ചാരി)
പശ്ചാത്തലസംഗീതം: ദീപക് ദേവ് (ഉറുമി)
ശബ്ദലേഖനം: രാജകൃഷ്ണന്‍ (ഉറുമി)
കലാസംവിധാനം: സുജിത് (നായിക) 
ഡബ്ബിംഗ് : പ്രവീണ (ഇവന്‍ മേഘരൂപന്‍)
പ്രത്യേക ജൂറി അവാര്‍ഡ്‌ - ഡോ. ബിജു (ആകാശത്തിന്റെ നിറം)
കുട്ടികളുടെ ചിത്രം - മഴവില്‍
 
ലേഖനം: നീലന്‍ 
സിനിമാഗ്രന്ഥം: ജി.പി.രാമചന്ദ്രന്‍
ഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: സി.എസ്.വെങ്കിടേശ്വരന്‍.

വാല്‍ക്കഷ്ണം: മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ്‌ ലഭിച്ച ജെറി(ആദിമധ്യാന്തം) ആയിരുന്നില്ലേ കഴിഞ്ഞ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സിനിമാ മന്ത്രിക്കെതിരെ അലമ്പുണ്ടാക്കിയത്? 

Sunday, July 15, 2012

കാലുമാറ്റം 2012 റീലോടെഡ്

ശെല്‍വരാജിനെ കൂടാതെ മറ്റു മൂന്നു സി.പി.എം എം.എല്‍.എ മാര്‍ കൂടി യു.ഡി.എഫ് ലേക്ക് വരാന്‍ തയ്യാറായിരുന്നു എന്ന് പി.സി.ജോര്‍ജ്. ഉമ്മന്‍ ചാണ്ടി എതിര്‍ത്തത് മൂലമാണ് അത് നടക്കാതെ പോയതെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. 
                ഈ പ്രസ്താവനയും നടത്തി പോത്തിറച്ചി ഉലത്തിയതും കഴിച്ചു ജോര്‍ജ് കൈ കഴുകുന്നതിന്‌ മുന്നേ, കണ്ണൂരിന്റെ രോമാഞ്ചം ഇ.പി. ജയരാജന്‍ അടുത്ത ബോംബ്‌ പൊട്ടിച്ചു. 
              പിറവം തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെയും, മറ്റു മൂന്നു എം.എല്‍. എ മാരെയും എല്‍.ഡി.എഫ് ഇല്‍ എടുക്കെണമെന്ന ആവശ്യവുമായി പി.സി.ജോര്‍ജ് തങ്ങളെ സമീപിച്ചെന്നാണ് ജയരാജന്‍ മാസങ്ങള്‍ക്ക് ശേഷം ഓര്‍മയില്‍ നിന്നും കടമെടുത്തു പറഞ്ഞിരിക്കുന്നത്. രാഷ്ട്രീയ മര്യാദയ്ക്ക് (???? ഹ ഹ ഹാ) നിരക്കാത്തതിനാല്‍ തങ്ങള്‍ അത് വേണ്ടായെന്നു പറഞ്ഞെന്നും കോമ്രെട് ജയരാജന്‍ പറഞ്ഞു. ജയരാജനെ അവിശ്വസിക്കേണ്ട കാര്യമില്ല എന്ന് എങ്ങും തൊടാതെ പറഞ്ഞ് മുന്‍ പോലീസ് മന്ത്രി കോടിയേരിയും ആകാശത്തേയ്ക്ക് ഉണ്ടയില്ല വെടി വെച്ചിട്ടുണ്ട്.
                ഇതെല്ലാം ഇന്നലെ നടന്ന കാര്യങ്ങള്‍. പി.സി യും ഇ.പി യും കോടിയേരിയും ഒരു രാത്രി ഉറങ്ങിയുണര്‍ന്നു കോട്ടുവാ വിട്ടു വായ്‌ അടയ്ക്കുന്നതിന് മുന്നേ വീര ശൂരന്‍, നെയ്യാറ്റിന്‍കരയുടെ പൊന്നോമന ശെല്‍വരാജന്‍ നാടാര്‍ (ഹിന്ദു / ക്രിസ്ത്യന്‍) അടുത്ത പടക്ക കോട്ടയ്ക്കു തിരി കൊളുത്തി. തന്നെ കൂടാതെ ഇനിയും നാല് സി.പി.എം. എം. എല്‍.എ മാര്‍ കൂടി  യു.ഡി.എഫ് ലേക്ക് ചാടാന്‍ റെഡി ആയി നില്‍ക്കുകയാണ് എന്നാണു മുന്‍ സഖാവ് സെല്‍വരാജ് പറഞ്ഞിരിക്കുന്നത്.

ഇതിനിടയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ  പോയ മറ്റൊരു സംഭവമുണ്ട്. പത്തനാപുരത്ത് കാരെ തിരോന്തരം എന്ന സ്ഥലമുണ്ടെന്നു (എന്നാണു മനോരമയിലെ അച്ചായന്മാര്‍ പറയുന്നത്) കാണിച്ചു കൊടുത്ത ശ്രീമാന്‍ ഗണേശനും, ചവറയിലെ വിപ്ലവകാരി ഷിബുവും ഇടത്തോട്ട് ചായാന്‍ മുട്ടി നില്‍ക്കുകയാണെന്നും, ഇത് മുന്‍കൂട്ടി അറിഞ്ഞ്ട്ടാണ് പി.സി.ജോര്‍ജ് വനം മന്ത്രിക്കെതിരെ സ്വഭാവ ദൂഷ്യം ആരോപണം ഉന്നയിച്ചതെന്നുമാണ് പിന്നാമ്പുറ സംസാരം. 

ചുമ്മാതാണോ, നാല് മാസം മുന്‍പ് തനിക്കും ഞരമ്പ് രോഗി പട്ടം ചാര്‍ത്തി തന്ന ഗണേശനെ പിന്തുണച്ചു വി.എസ് പ്രസ്താവന നടത്തിയത്!!!

കാലുമാറ്റം 2012 റീലോടെഡ്

ശെല്‍വരാജിനെ കൂടാതെ മറ്റു മൂന്നു സി.പി.എം എം.എല്‍.എ മാര്‍ കൂടി യു.ഡി.എഫ് ലേക്ക് വരാന്‍ തയ്യാറായിരുന്നു എന്ന് പി.സി.ജോര്‍ജ്. ഉമ്മന്‍ ചാണ്ടി എതിര്‍ത്തത് മൂലമാണ് അത് നടക്കാതെ പോയതെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. 
                ഈ പ്രസ്താവനയും നടത്തി പോത്തിറച്ചി ഉലത്തിയതും കഴിച്ചു ജോര്‍ജ് കൈ കഴുകുന്നതിന്‌ മുന്നേ, കണ്ണൂരിന്റെ രോമാഞ്ചം ഇ.പി. ജയരാജന്‍ അടുത്ത ബോംബ്‌ പൊട്ടിച്ചു. 
              പിറവം തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെയും, മറ്റു മൂന്നു എം.എല്‍. എ മാരെയും എല്‍.ഡി.എഫ് ഇല്‍ എടുക്കെണമെന്ന ആവശ്യവുമായി പി.സി.ജോര്‍ജ് തങ്ങളെ സമീപിച്ചെന്നാണ് ജയരാജന്‍ മാസങ്ങള്‍ക്ക് ശേഷം ഓര്‍മയില്‍ നിന്നും കടമെടുത്തു പറഞ്ഞിരിക്കുന്നത്. രാഷ്ട്രീയ മര്യാദയ്ക്ക് (???? ഹ ഹ ഹാ) നിരക്കാത്തതിനാല്‍ തങ്ങള്‍ അത് വേണ്ടായെന്നു പറഞ്ഞെന്നും കോമ്രെട് ജയരാജന്‍ പറഞ്ഞു. ജയരാജനെ അവിശ്വസിക്കേണ്ട കാര്യമില്ല എന്ന് എങ്ങും തൊടാതെ പറഞ്ഞ് മുന്‍ പോലീസ് മന്ത്രി കോടിയേരിയും ആകാശത്തേയ്ക്ക് ഉണ്ടയില്ല വെടി വെച്ചിട്ടുണ്ട്.
                ഇതെല്ലാം ഇന്നലെ നടന്ന കാര്യങ്ങള്‍. പി.സി യും ഇ.പി യും കോടിയേരിയും ഒരു രാത്രി ഉറങ്ങിയുണര്‍ന്നു കോട്ടുവാ വിട്ടു വായ്‌ അടയ്ക്കുന്നതിന് മുന്നേ വീര ശൂരന്‍, നെയ്യാറ്റിന്‍കരയുടെ പൊന്നോമന ശെല്‍വരാജന്‍ നാടാര്‍ (ഹിന്ദു / ക്രിസ്ത്യന്‍) അടുത്ത പടക്ക കോട്ടയ്ക്കു തിരി കൊളുത്തി. തന്നെ കൂടാതെ ഇനിയും നാല് സി.പി.എം. എം. എല്‍.എ മാര്‍ കൂടി  യു.ഡി.എഫ് ലേക്ക് ചാടാന്‍ റെഡി ആയി നില്‍ക്കുകയാണ് എന്നാണു മുന്‍ സഖാവ് സെല്‍വരാജ് പറഞ്ഞിരിക്കുന്നത്.

ഇതിനിടയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ  പോയ മറ്റൊരു സംഭവമുണ്ട്. പത്തനാപുരത്ത് കാരെ തിരോന്തരം എന്ന സ്ഥലമുണ്ടെന്നു (എന്നാണു മനോരമയിലെ അച്ചായന്മാര്‍ പറയുന്നത്) കാണിച്ചു കൊടുത്ത ശ്രീമാന്‍ ഗണേശനും, ചവറയിലെ വിപ്ലവകാരി ഷിബുവും ഇടത്തോട്ട് ചായാന്‍ മുട്ടി നില്‍ക്കുകയാണെന്നും, ഇത് മുന്‍കൂട്ടി അറിഞ്ഞ്ട്ടാണ് പി.സി.ജോര്‍ജ് വനം മന്ത്രിക്കെതിരെ സ്വഭാവ ദൂഷ്യം ആരോപണം ഉന്നയിച്ചതെന്നുമാണ് പിന്നാമ്പുറ സംസാരം. 

ചുമ്മാതാണോ, നാല് മാസം മുന്‍പ് തനിക്കും ഞരമ്പ് രോഗി പട്ടം ചാര്‍ത്തി തന്ന ഗണേശനെ പിന്തുണച്ചു വി.എസ് പ്രസ്താവന നടത്തിയത്!!!

പിന്തുടരുന്നവര്‍

ജാലകം

സന്ദര്‍ശകര്‍

ഇന്ന്

ട്വിറ്റെര്‍

Follow PrasanthGJ on Twitter